Sunday, October 22, 2017

നിറമുള്ള വീട് - സുനി പി വി

നീ താമസിച്ചിരുന്ന
പാതി വിടർന്ന തെച്ചി പ്പൂവിന്റെ
നിറമുള്ള വീട്,
അതെവിടെയായിരുന്നു?
എത്ര ശ്രമിച്ചിട്ടും ആ വഴി
കണ്ടെത്താനോ കാണാനോ
കഴിയുന്നില്ല.

എന്നും പൂക്കുന്ന
ചുവന്ന ചെമ്പരത്തി വേലിയാണ്
ഒരടയാളം.
ഞാനെത്തുമ്പോഴേക്കും
അവയ്ക്കും വസന്തം നഷ്ടമായി.
മഴയില്ലെങ്കിലും പായൽ
വഴുക്കുന്ന മുറ്റവും
അഴികൾ അടർന്നു പോയ
ഒറ്റ ജനാലയും..
അടയാളങ്ങൾ അതു തന്നെ.
എന്നിട്ടും എവിടെയാണ്
മറന്നു പോവുന്ന വീട്..

പുറകിലൂടെ വന്നെന്നെ
പുണർന്ന് ചിതറിപ്പോയ
ഓർമ്മച്ചുണ്ടുകൾ ചേർത്ത്,
രൂപം പകർന്ന്,
നൂലറ്റ പട്ടത്തിനു പുറകെ
പോവുന്നരെന്നെ കവിത
ചൊല്ലി വിളിച്ചൂടേ...

ലക്ഷ്യബോധമില്ലാതെ
മരിച്ചവന്റെ
കണ്ണുകൾ പോലെ നോക്കുന്ന
കാവൽക്കാരനും,
മുരടനക്കുന്ന അയൽക്കാരും
എന്നോടാ ചോദ്യം
ആവർത്തിക്കുന്നു
വഴിതെറ്റിയോ എന്ന്.

മാറ്റിപണിയാൻ കഴിയാത്ത
വഴികളുള്ള
ജലരേഖകളാൽ നീ പണിത
പാതി വിടർന്ന തെച്ചിപ്പൂവിന്റെ
നിറമുള്ള വീട്,
ജാലവിദ്യയാൽ അപ്രത്യക്ഷമായതോ
മടുപ്പിന്റെ അങ്ങേ തലക്കൽ
വെച്ച് പേരില്ലാത്ത
കടലെടുത്തു പോയതോ..

രണ്ടായാലും തെരുവുകൾ
അവസാനിക്കുന്നിടത്ത്
ഓർമ്മകളുമായി ഇണചേരാൻ
വേരുകൾ അഴിച്ചിടാൻ
ആ വീടെനിക്കു
വേണമായിരുന്നു...!!

ഇരുട്ടിലേയ്ക്കയച്ച അസ്ത്രം - കല്പറ്റ നാരായണൻ

രാമായണം;
ഇരുട്ടിലേയ്ക്കയച്ച ഒരസ്ത്രം!

ഇരുളിൽ
മുരുട പുഴയിൽ താഴ്ത്തി
വെള്ളമെടുക്കുകയായിരുന്ന
മുനികുമാരനെ അത്
മുറിച്ചുകടന്നു.
അന്ധരായ അച്ഛനമ്മമാരെ
ആദ്യം പച്ചയ്ക്കും
പിന്നെ മുറപ്രകാരം ചിതയിൽ വെച്ചും
അത് ദഹിപ്പിച്ചു.

അസ്ത്രം തറഞ്ഞ വേദനയിൽ
താടക
ഒരു രാക്ഷസിയായിപ്പെരുകി
ഭൂമി കുലുക്കിക്കൊണ്ടലറി.
വൃക്ഷങ്ങൾ കടപുഴകി വീണു,
സുന്ദരിയായ ശൂർപ്പണഖയുടെ
മൂക്കും മുലയുമരിഞ്ഞു.
കാറ്റോ കാട്ടിൽനിന്ന് പിൻവലിഞ്ഞു.

'രാമാ, ഞാൻ നിനക്കെന്ത് പിഴച്ചു?'
ഇരുട്ടിലൂടെ വന്ന അസ്ത്രത്തിൽ
ബാലി വീണു.
വാനരങ്ങളോടൊത്ത്  അത്
ലങ്കയിൽ തലങ്ങും വിലങ്ങും പാഞ്ഞു,
മണ്ഡോദരിയുടെ ഉടുക്കുത്തിൽ കൈവെച്ചു,
അപര പ്രതാപത്തിന്റെ പത്തു തലയുമറുത്തു.

ക്രമത്തിന്റെ പുറത്ത്
തല കീഴായിത്തപസ്സു ചെയ്ത
ശൂദ്രന്റ തലയെടുത്തു.
പിന്നിലൂടെ വന്ന അസ്ത്രത്തിൽ
തുളഞ്ഞുപോയ ജീവിതവും
മടിയിൽവെച്ച്
സീത കാട്ടിൽ തനിച്ചിരുന്നു.

ഇന്നും
ഇരുട്ടിലൂടെ
അത് അതിന്റെ ഗതി തുടരുന്നു.
വീഴും മുമ്പേ ഗാന്ധി
ആ അസ്ത്രം തിരിച്ചറിഞ്ഞു.
'റാം, റാം'

കൂണുകൾ - വീരാൻകുട്ടി

മേഘങ്ങൾ
പരസ്പരം
ചുംബിച്ച
വെളിച്ചത്തിൽ
കോരിത്തരിച്ച്
പേടിമറന്നു-
പെറ്റതാവണം
ഭൂമി
ഈ വെളുത്ത കൂണുകളെ.....

വാക്ക് - വീരാൻകുട്ടി

ഞാൻ
ജനിച്ച നാൾ
ഓർമ്മയില്ല

അങ്ങനെയല്ലാ
മരിച്ച ദിവസം

നിന്നോടുള്ള
വാക്ക്
പാലിക്കാൻ
കഴിയാതിരുന്ന
ദിവസമായിരുന്നു
അത്.

ദൈവത്തോട് - വീരാൻകുട്ടി

മിന്നലെറിഞ്ഞിട്ടില്ല
വിളക്കും തെളിഞ്ഞില്ല
ഇ(തയും വെളിച്ചം പി-
ന്നെവിടുന്നുണ്ടായ്..?

നോക്കൂ
അകത്ത്
ആരും ഇല്ലാത്ത
നേരത്ത്
ഒരു കുഞ്ഞ്
തൊട്ടിലിൽ
ദൈവത്തോട്
ചിരിച്ചുമറിയുന്നു....

പഠിപ്പ് - വീരാൻകുട്ടി

മനസിലായതേയില്ല
അവൾക്ക്
പൂമ്പാറ്റ യുെട
ചി(തം കാണിച്ച്
ചി(തശലഭം
എന്ന്
ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്

ഒടുവിൽ
വിഷമിച്ചാണെങ്കിലും
അവളും
ചി(തശലഭം എന്നു
പറഞ്ഞു തുടങ്ങി,
പൂമ്പാറ്റ എന്നത്
അതിനെ
അതിെൻറ വീട്ടിൽ
വിളിക്കുന്ന പേര്
എന്നു സമാധാനിച്ചുകൊണ്ട്......

മെഴുകുതിരിയുടെ ചില ശ്രമങ്ങൾ - വീരാൻകുട്ടി

"ഇരുളിനോടതിന്‍
ലളിതമുദ്രകള്‍
വരയ്ക്കുന്നുണ്ടത്
ഉലയും പ്രാണനാല്‍
കറുപ്പിന്മേല്‍
വെള്ളിവെളിച്ചത്തിന്‍ ചിരി

ഇരവില്‍
വൈദ്യുതി നിലച്ച
വാര്‍ഡിലെ
കുരുന്നിനോടൊപ്പം
ഉലര്‍ത്തുന്നു
സ്വര്‍ണ്ണത്തലമുടി

മുത്തി മുറുക്കുമ്പോള്‍
മഞ്ഞക്കിളിന്തുവെറ്റില
വടിവണിയുന്നു.

സ്ഫടിക പേടക ജലത്തില്‍
വര്‍ണ്ണമീനിളക്കമായ്
നാളമുലാവുന്നു

വിളക്കു പോലല്ല

ചിരിയും പ്രാണനും
ഉടലിനോടൊപ്പം
ഒലിച്ചു തീരുന്ന
ജ്വലന രീതിയില്‍
മരണത്തോടതിന്‍
വിനയമുദ്രകള്‍"

മിണ്ടാപ്രാണി - വീരാൻകുട്ടി


"നാമിവിടെയിരുന്ന്

ഭൂമിയിലെ എല്ലാ മരങ്ങളിലും കൂടി

എത്ര ഇലകൾ എന്നു

എണ്ണിത്തുടങ്ങുന്നു

ഇലകൾ ഒരു തരത്തിലും സഹകരിക്കുന്നില്ല

അവയ്ക്കതിൻെറ കാര്യമൊന്നുമില്ല

ഓരോ ഇലയും ആത്യന്തികമായി

ഒറ്റയ്ക്കാണ്

കൊഴിയുമ്പോഴേ

നാമതറിയുന്നുള്ളൂ എന്നേയുള്ളൂ... "

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

പശു ഒരു സാധു മൃഗം (അല്ല) - വീരാൻകുട്ടി

ഇന്നേവരെ ആരെയും
കൊമ്പിൽ കോർക്കാൻ തോന്നിയിട്ടില്ല.
അറിയാതെ വായിൽപ്പെട്ട പുൽച്ചാടിയെ
ജീവനോടെ തിരിച്ചയച്ചിട്ടേയുള്ളൂ.
മനസ്സിൽ പക വെച്ച്‌
ആരെയും കാത്തിരുന്നിട്ടില്ല.

കൊമ്പുകൾ വെറുതെ
അലങ്കാരത്തിനുമാത്രം.
കുളമ്പുകൾ
സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ മാത്രം.

ചോരവരുംവരെ കറന്നിട്ടും
അനങ്ങാതിരുന്നിട്ടേയുള്ളൂ.

യാഗശാലയിലും അറവുശാലയിലും ഒരുപോലെ
അണച്ച കത്തിക്കുമുന്നിൽ
തലയാട്ടി നിന്നിട്ടേയുള്ളൂ.

എന്നിട്ടും
നിങ്ങളെന്തിനാണ്‌
എന്റെ പേരുചൊല്ലി
കത്തിയും ശൂലവുമായി കൊല്ലാൻ വരുന്നത്‌

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.