Thursday, March 24, 2016

മഴ - വിജയലക്ഷ്മി

രാത്രിവീണയുമായിഏകാകിയാം
യാത്രികന്‍ വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള്‍ മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍
ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാദുഃഖവും

നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഢവും
ചൂടി അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തു നമ്മളില്‍ കാടും നഗരവും

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
നിന്റെ തേരുരുള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കില്ലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
പ്പോയകാലജലച്ചായ ശേഖരം
നീ വരുമ്പോള്‍ തുറക്കുകയാണു ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണു ഞാന്‍

ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടികളില്‍ പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ഛന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്കു
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവില്ലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ട നിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും

ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തിക്കടക്കെ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലിക്കൊള്‍കെ
മറ്റൊന്നുമില്ലാടിമാസമേ
ആടിമാസമേ നിന്നസിതം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍

3 comments:

  1. മഴ - വിജയലക്ഷ്മി

    രാത്രിവീണയുമായിഏകാകിയാം
    യാത്രികന്‍ വന്നു
    വീണ്ടുമീ കര്‍ക്കടം
    എത്രയെത്രയോ കാലമായെങ്കിലും
    അല്പനാള്‍ മുമ്പിലെന്നപോല്‍
    ജന്നലില്‍ ഒറ്റമിന്നലില്‍
    വീണ്ടും പഴയ ഞാന്‍
    കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍
    ചോട്ടിലെങ്കിലും
    മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
    മഴചാറ്റലിന്‍ ഞാറ്റുപാട്ടും
    നിറഞ്ഞ ചങ്ങാത്തവും

    ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
    ഓടിവന്ന വസന്തം തിരിച്ചുപോയ്
    ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
    ഊന്നുകോലും ജരാനരാദുഃഖവും

    നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഢവും
    ചൂടി അന്നു നടന്ന വഴികളില്‍
    വേനലായ് മഞ്ഞുവന്നുപോയ്
    പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
    വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
    കാത്തു നമ്മളില്‍ കാടും നഗരവും

    കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
    നിന്റെ തേരുരുള്‍ കാക്കിലും
    ഓര്‍ത്തുവെയ്ക്കില്ലൊരിയ്ക്കലുമാക്കടം
    തീയെരിഞ്ഞ തിരശ്ശീല ഞാന്നൊര-
    പ്പോയകാലജലച്ചായ ശേഖരം
    നീ വരുമ്പോള്‍ തുറക്കുകയാണു ഞാന്‍
    ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
    നീ വരാന്‍ കാത്തിരിയ്ക്കുകയാണു ഞാന്‍

    ആടിമാസമേ നിന്നസിതം മുഖം
    നീലകേശം നിലയ്ക്കാത്ത സാന്ത്വനം
    പുല്‍ക്കൊടികളില്‍ പൂഴിയില്‍ വീണു നീ
    പുഷ്പമായും പരാഗമായും
    മഹാവൃക്ഷമാകേണ്ട ബീജമായും മാറും
    അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
    ഛന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്കു
    തന്‍ സന്നമാം മുഖം പൂഴ്ത്തിയ
    നിസ്തേജനെന്റെ സൂര്യനെ
    നീ മഴവില്ലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
    നീരുറവകള്‍ നീണ്ട നിഴലുകള്‍
    നീറിവീണു കനത്തിരുണ്ടെങ്കിലും

    ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
    തേടുമുള്ളിലെ ഗ്രാമീണപീഡനം
    രാവുനീന്തിക്കടക്കെ ഉച്ചത്തിലായ്
    ദൂരെ തിത്തിരിപക്ഷിതന്‍
    രോദനം പോലെ മാറ്റൊലിക്കൊള്‍കെ
    മറ്റൊന്നുമില്ലാടിമാസമേ
    ആടിമാസമേ നിന്നസിതം മുഖം
    നീലകേശം നിലയ്ക്കാത്ത സാന്ത്വനം
    ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
    ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍

    പോസ്റ്റിലെ തെറ്റുകൾ തിരുത്തുമല്ലോ

    ReplyDelete
  2. തെറ്റുകൾ കണ്ടെത്തിയാൽ ഇനിയും ചൂണ്ടിക്കാണിക്കുമല്ലോ.

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....