Monday, March 14, 2016

വര്‍ഗ്ഗ ശത്രു - പവിത്രന്‍ തീക്കുനി

കിനാവ് കണ്ട ലോകത്തേക്ക്,
കണാരേട്ടന്‍ ഒരു ദിവസം പുറപ്പെട്ടു.
കല്ലും മുള്ളും ചില്ലും,
കാറ്റും മഴയും ഇടിയും,
ശിരസ്സിനെ ചുംബിച്ചു.
കഠാരയ്ക്കും, വാളിനും,
ബോംബിനും കീഴടക്കാനാവും വിധം
ശരീരം പാകപ്പെട്ടു.
ശൂന്യതയില്‍ നിന്ന് ശൂന്യതയിലേക്ക്
നെഞ്ചിടിപ്പുകള്‍ കടലായിരമ്പി.
വിപ്ലവം ജയിച്ചെന്ന്,
കണാരേട്ടന്റെ കെട്ടിയോള്‍
മൊയ്തു മാപ്പിളയുടെ
കാതില്‍ മന്ത്രിച്ചു.
മൊയ്തു മാപ്പിളയുടെ
വൃഷണ സഞ്ചിയില്‍
ഫ്യൂഡലിസം തിളച്ചു.
കിനാവ് വര്‍ഗ്ഗ ശത്രുവെന്ന്,
കണാരേട്ടന്‍ ഭ്രാന്താശുപത്രിയുടെ
ഭിത്തിയില്‍ കുറിച്ചു വെച്ചു.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....