എന്റെ അമ്മൂമ്മയ്ക്കു കിറുക്കായിരുന്നു
കിറുക്കു മൂത്ത് മരണമായി
എന്റെ ലുബ്ധനായ അമ്മാമന്‍ അവരെ
വയ്‌ക്കോലില്‍ പൊതിഞ്ഞു കലവറയില്‍ സൂക്ഷിച്ചു.
പഴുത്തുണങ്ങിയപ്പോള്‍
അമ്മൂമ്മ വിത്തുകളായി പൊട്ടിച്ചിതറി
കലവറജനലിലൂടെ പുറത്തുചാടി
അതിലൊരു കുരു പടുമുള മുളച്ച്
എന്റെ അമ്മയായി
വെയിലും മഴയും വന്ന്
അമ്മയുടെ കിറുക്കു മുളച്ച് ഞാനും.
പിന്നെ ഞാനെങ്ങനെ
സ്വര്‍ണ്ണപ്പല്ലുള്ള കുരങ്ങന്മാരെക്കുറിച്ച്
കവിതയെഴുതാതിരിക്കും?
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Showing posts with label അമ്മൂമ്മ. Show all posts
Showing posts with label അമ്മൂമ്മ. Show all posts
Monday, March 13, 2017
അമ്മൂമ്മ - സച്ചിദാനന്ദൻ
Subscribe to:
Posts (Atom)