ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Monday, May 10, 2021
ശകുനം -വൈലോപ്പിള്ളിൽ ശ്രീധരമേനോൻ
Monday, September 18, 2017
കന്നിക്കൊയ്ത്ത്
Wednesday, February 8, 2017
ജീവിതഗാനം - വൈലോപ്പിള്ളി
എന്തൊന്നാല്‍ ഭൂദേവി ചൈതന്യമേലുന്നു,
ചന്തം പുലര്‍ത്തുന്നു സര്‍വകാലം,
ഹൃദ്യമജ്ജീവിതമാസ്വദിച്ചാസ്വദി,-
ച്ചദ്യഞാന്‍ ധന്യരില്‍ ധന്യനായേന്‍.
എന്നുടെ ശ്വാസനിശ്വാസമരുത്തിലു-
ണ്ടെണ്ണിയാല്‍ തീരാത്ത ജീവജാലം
മണ്‍തരിയോരോന്നും ജീവശതങ്ങള്‍ക്കു
മന്ദിരമാകും ബ്രഹ്മാണ്ഡമല്ലൊ.
പാറിയും നീന്തിയു,മോടിയും ചാടിയും
പോരടി,ച്ചന്യോന്യമോമനിച്ചും
വാഴ്കയാണെപ്പോഴുമെമ്പാടും പ്രാണികള്‍,
ലോകൈകവിത്തിന്‍ പണിത്തരങ്ങള്‍,
കണ്ണീരും പുഞ്ചിരിപ്പാലും കലര്‍ന്നൊരീ
മന്നിലെ ജീവിതവാഹിനിയില്‍
പാവമാമെന്നെയും കൂടിയൊഴുക്കിയ
പാവനാത്മാവേ ഞാന്‍ കൈ തൊഴുന്നേന്‍
അങ്ങേയനുഗ്രഹവ്യഗ്രമാം കൈത്തലം
ഞങ്ങള്‍ക്കു പൊല്‍ക്കുടയായ് വരട്ടെ.
ഈ വിശ്വശില്പിതന്‍ മുഖ്യോപഹാരമാം
ജീവിതം ഭാരമെന്നാരു ചൊല്ലും?
കമ്രകിരീടമാണായത്,ദു:ഖത്തിന്‍
കയ്പിലും മാധുര്യം കാണുമല്ലൊ.
അല്ലല്‍ തറയ്ക്കുകില്‍കൂടിയും ലോകത്തെ-
യുള്ളഴിഞ്ഞെന്നെന്നും സ്നേഹിയ്ക്കും ഞാന്‍
തല്ലുകൊണ്ടീടിലും വീട്ടിലൊതുങ്ങുവാ-
നല്ലയോ ബാലകനാഗ്രഹിപ്പൂ?
അന്ധകാരത്തിലേയ്ക്കെന്നെ വലിച്ചിടു-
മന്ത്യമാം ശ്വാസത്തില്‍ക്കൂടിയും ഞാന്‍
വാച്ചൊരിസ്സംസാരം പാല്‍ക്കടല്‍ തന്നെ,യ-
തൈശ്വരമാണെന്നു പാടിനിര്‍ത്തും.
കാക്ക - വൈലോപ്പിള്ളി ശ്രീധരമേനോന്‍
കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.
പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,
കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,
മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,
കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,
"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!
പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,
ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!
ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍
മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,
അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,
ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,
ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,
നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!
ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.
ലോലമായ് മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,
ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!
പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,
വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?
ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!
പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍
കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!
ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.
ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.
എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!
വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?
കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?
താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?
ഇവനെക്കൂടി - സച്ചിദാനന്ദന്‍
(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം)
ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താല്‍
മെലിഞ്ഞ കുളിര്‍നീരിന്‍ കൈകളാല്‍ നിളാനദീ!
ഇവനായുയര്‍ത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിന്‍-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയില്‍ പുനര്‍ജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാന്‍
നിളയേയുമയായ
ദേവതാത്മാവാം സഹ്യന്‍!
ഇവനേ ഞങ്ങള്‍ക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലില്‍ നെല്ലിന്‍ പാലായ്,
വീര്യമായ് തെക്കന്‍ പാട്ടില്‍,
ഇവനേ നിറച്ചു തേന്‍
പാതിരാപ്പൂവില്‍, കാക്ക-
ച്ചിറകില്‍ സൂര്യോത്സവം,
ശൈശവമിളനീരില്‍,
അറിവില്‍ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രന്‍,
മുറിവില്‍ മൂര്‍ച്ച, മുള-
ങ്കാടിന്നു കുറുങ്കുഴല്‍.
ഇവനെക്കൂടിസ്സ്വീകരിക്കുക കപിലര്‍തന്‍
മരുതുമിലഞ്ഞിയും നനച്ചൊരെന്‍ തായ്‌നദീ!
ഒരുനാള്‍ പിതാവിന്‍ തോള്‍
വിട്ടിറങ്ങി നീ, നീല-
ക്കുറിഞ്ഞിക്കാടിന്‍ മിന്നല്‍-
പ്പിണര്‍പോലുറവയായ്
മഞ്ഞിന്റെ പടവുക-
ളിറങ്ങീ ചിലമ്പൊലി,
പുള്ളുവക്കുടം കാട്ടില്‍,
ചുരത്തില്‍ പാണത്തുടി.
പ്രായമായ് കരിമ്പന-
നടുവില്‍ തീണ്ടാനാഴി
സീതപോല്‍ വിറയ്ക്കുന്ന
മലവാരത്തില്‍; നീറി
നീ വിജനതകളില്‍
ദമയന്തിതന്‍ കീറ-
ച്ചേലയില്‍, സാനുക്കളി-
ലലഞ്ഞു പൊരുള്‍ തേടി.
പൂതത്തെ മുലപ്പാലാല്‍
വെന്നു, പാതിരാകളില്‍
നൂണു നീ നരകത്തിന്‍
പാലങ്ങള്‍ നരിച്ചീര്‍പോല്‍.
അപ്പോഴാണിവനെത്തീ-
യെട്ടുകെട്ടുകള്‍ കത്തും
പട്ടട വെണ്ണീറില്‍ തന്‍
നെല്ലിക്കു നീര്‍ കോരുവാന്‍.
ആചമിച്ചുതന്നുള്ള-
ങ്കൈയിന്‍ നിന്‍ തീരക്കണ്ണീര്‍-
പ്പാടം: തന്‍ തടവറ
ക്കിണ്ണത്തിലിന്നിന്‍ കാള-
കൂടമുണ്ടിവന്‍ നാളെ-
ക്കുഞ്ഞുങ്ങള്‍ക്കമൃതാകാന്‍,
വീടൊഴിഞ്ഞവരുടെ
വേവിന്നാല്‍ത്തണലാകാന്‍.
ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു
വരവായിവന്‍, നിരാഭരണന്‍, നാദാകാരന്‍.
ഇവന്നു കൊടി പനി-
നീര്‍ മുള്ളില്‍ പടര്‍ന്നേറു-
മൊരു കയ്പവല്ലരി,
വാഹനം കടല്‍ക്കാക്ക,
പുലി നേര്‍ക്കുമ്പോളോണ-
വില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടി-
ത്തൂവ്വയും തിരുവാട,
കനലാഴിയില്‍ നൃത്തം,
വചനമപ്പം, കുരു-
മുളകാല്‍ നിറമാല,
പൂജിക്കാന്‍ കുറവന്മാര്‍,
മലയ്ക്കു മകന്‍, വിളി-
പ്പുറത്തു മുറിവേറ്റ
വനങ്ങള്‍, മനങ്ങള്‍ തന്‍
മൃഗങ്ങള്‍ വിളിക്കുകില്‍
പെരുമാളിവന്‍ നേരാം
വാക്കിനും വടക്കിനും:
ഇവന്നു പ്രിയമേറ്റം
കലികാലത്തിന്‍ തോറ്റം.
ഇവനെക്കൂടിസ്സ്വീകരിക്കുക, നീര്‍ താണാലും
വരളാതിന്നും കടല്‍ തേടുന്ന നിളാനദീ!
പുരങ്ങള്‍ നിന്നില്‍ വിഷം
തുപ്പുന്നു; പരണന്റെ
ചുരപ്പുന്നയും പ്ലാശും
പയ്നിയും തളരുന്നു.
കുരച്ചുനില്‍ക്കും മൃത്യു
വളയും ഗ്രാമങ്ങളെ
മയക്കുവെടിവെച്ചു
വീഴ്ത്തുന്നു നായാട്ടുകാര്‍.
ഏറുന്നു വീണ്ടും നമ്മ-
ളൊഴിച്ച പിശാചുകള്‍
കാവിയില്‍, വെളുപ്പി-
ലാത്മാക്കള്‍ക്കു വിലപേശി.
ഓണത്തിലുണരുന്നു
വാമനന്‍; വിഷുക്കണി
പാളത്തിലെന്നും വീഴു-
മസ്വസ്ഥയുവരക്തം.
ആതിരാ രാവിന്‍ രുദ്ര-
കീര്‍ത്തനങ്ങള്‍ തന്‍ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീര്‍ന്നു മാമ്പഴക്കാലം.
മിടിപ്പു താഴുന്നതെന്‍
ഭാഷതന്‍ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയ-
തെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു
നീതി തന്‍ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹ-
നീലമാം കലവറ.
ചിതയില്‍പ്പൊട്ടുന്നതെന്‍
നാടിന്റെ നട്ടെല്ലല്ലോ,
മണലിലെരിഞ്ഞമ-
രുന്നതോ മലര്‍കാലം.
താഴുന്നു വെയില്‍, തണു-
പ്പേറുന്നൂ; ഒടുക്കത്തെ
മാവില്‍ കൂടണയു-
മൊറ്റക്കിളി ചിലയ്ക്കുന്നു:
ʻപാവമീ നാടിന്‍ സ്വര്‍ണക്കിണ്ണമായിരുന്നിവന്‍:
ദാ, നോക്കു വാനില്‍: പൂര്‍ണചന്ദ്രനായവന്‍ വീണ്ടും.ʼ
Thursday, March 24, 2016
പന്തങ്ങള്‍ - വൈലോപ്പിള്ളി ശ്രീധര മേനോന്‍
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍
പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!
സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം
ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!
കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!
അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍
ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;
പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍
വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍
ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !
Tuesday, March 8, 2016
മാമ്പഴം - വൈലോപ്പിള്ളി ശ്രീധര മേനോന്‍
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുല്‍
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു