Showing posts with label വേര്‍പിരിയുവാന്‍ മാത്രം. Show all posts
Showing posts with label വേര്‍പിരിയുവാന്‍ മാത്രം. Show all posts

Tuesday, March 1, 2016

യാത്ര - ഒ എന്‍ വി കുറുപ്പ്

വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം
വേദനകൾ പങ്കു വയ്ക്കുന്നു..
കരളിലെഴുതീണങ്ങൾ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു...
കൊച്ചു സുഖദുഃഖ മഞ്ചാടി മണികൾ ചേർത്തു വച്ചു
പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങൾ
നമ്മളും, വിരിയുന്നു യാത്ര തുടരുന്നു...
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ
പാടി മറയുന്ന പക്ഷികൾ മടങ്ങി വരുമോ..?
എങ്കിലും, സന്ധ്യയുടെ കൈയീലെ സ്വർണവും
പൈങ്കിളി കൊക്കിൽ കിനിഞ്ഞ തേൻ തുള്ളിയും
പൂക്കൾ നെടുവീർപ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളിൽ കാത്തു വച്ച മാധുര്യവും...
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും പേറി
ഞാൻ യാത്ര തൂടരുന്നു....
മുറതെറ്റിയെത്തുന്നു ശിശിരം
വിറകൊൾവൂ തരു നഗ്ന ശിഖരം
ഒരു നെരിപ്പോടിന്റെ ചുടു കല്ലുകൾക്കിടയിൽ
എരിയുന്നു കനലുകൾ കെടുന്നു..
വഴിവക്കിൽ നിന്നേറ്റി വന്ന വിറകിൻ കൊള്ളി
മുഴുവൻ എരിഞ്ഞു തീരുന്നു....
ഒടുവിലെന് ഭാണ്ഡത്തിൽ ഭദ്രമായി സൂക്ഷിച്ച
തുടു ചന്ദന തുണ്ടു വിറകും അന്ത്യമായി കൺ ചിമും
അഗ്നിക്കു നൽകി ഞാൻ പാടുന്നു നീണ്ടൊരീ യാത്രയിൽ
തളരുമെൻ പാന്ഥേയമാകുമൊരു ഗാനം...
ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും
ഒരു നാൾ കവർന്നു പറന്നു പോകാം
നിഴലായ്...നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ...നീ മാറി നിൽക്കൂ....
അതിനു മുമ്പ് അതിനുമുമ്പ് ഞാൻ പാടട്ടെ..
അതിലെന്റെ ജീവനുരുകട്ടെ...
അതിലെന്റെ മണ്ണു കുതിരട്ടെ ...
ഇളകട്ടെ അതിനിടയിൽ ഞാൻ വീണുറങ്ങട്ടെ..