ചോദ്യം കേൾക്കുമ്പോൾ
ഞാനൊന്ന് ഞെട്ടും.
.
ഇത്തരം ഒരു കള്ളം
ഇതിനു മുൻപ് പറഞ്ഞ്
പരിശീലിച്ചിട്ടില്ലല്ലോ
എന്നോർത്ത് സ്വയം പഴിക്കും.
.
ഇതു വരെ പറഞ്ഞിട്ടുള്ള
കള്ളങ്ങൾ പോരാതെ വരും.
.
ഇതുവരെ വായിച്ചിട്ടുള്ളതും
അറിഞ്ഞിട്ടുള്ളതുമായ
കവിതയിലും കഥയിലും
സിനിമയിലും ജീവിതത്തിലുമെല്ലാം
തിരഞ്ഞു കണ്ടെത്താനായി
ഓർമ്മയ്ക്ക് ചെന്നെത്താൻ
പറ്റുന്നയത്രയും ഇടങ്ങളിലേക്ക്
വേഗം, അതിവേഗം പായും.
.
ഓരോ വാക്കും
തിരിച്ചും മറിച്ചുമിട്ട്
ഓർമ്മയെ കൊണ്ട് തിരയിക്കും,
എല്ലായിടങ്ങളിലും തിരയിക്കും.
.
തിരഞ്ഞു തിരഞ്ഞൊടുവിൽ
കണ്ടു പിടിക്കും.
.
ഇത്തരമൊരു അവസരത്തിൽ
അതിലുള്ള കഥാപാത്രങ്ങൾ
എന്ത് കള്ളമാണ്
ഏതു വിധേനയാണ്
പറഞ്ഞിരിക്കുന്നതെന്ന്
കണ്ടു പിടിക്കും.
.
എന്നാൽ ഭാഗ്യവശാൽ
അവയൊന്നും പോരാതെ വരും.
.
അപ്പോൾ ഞാൻ ചിരിക്കും,
സങ്കടങ്ങളും സന്തോഷങ്ങളും
രഹസ്യമായി കടത്തിയ
ഇടങ്ങളിലൂടെ
ഓട്ടവീണ പാത്രത്തിൽ
രാത്രി കട്ടുകൊണ്ടു ഓടുന്ന
നക്ഷത്രമാണ് നീയെന്ന്
മറുപടി പറഞ്ഞ്
ഞാൻ നിർത്താതെ ചിരിക്കും!
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Showing posts with label ഡോണ മയൂര. Show all posts
Showing posts with label ഡോണ മയൂര. Show all posts
Sunday, February 11, 2018
നീ ആരാണെന്ന് ചോദിച്ചാൽ - ഡോണ മയൂര
Saturday, July 23, 2016
തേരൊഴിഞ്ഞ അട്ട - ഡോണ മയൂര
ഒന്നോർക്കുന്ന മാത്രയിൽ നൊന്ത്
അട്ടയെ പോലെ
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?
കമ്പിന്റെ തുമ്പിൽ കുത്തിയെടുത്ത്
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
ചി
ത
റി
പ്പോ
യ
ത
റി
പ്പോ
യ
പ്പോ
ഴെ
ല്ലാം
ഴെ
ല്ലാം
മുന്നിൽ ലോകം
അതിലും ചെറുതായി.
അതിലും ചെറുതായി.
ചിതറിയതിൽ നിന്നും
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.
Subscribe to:
Posts (Atom)