Showing posts with label Veerankutti. Show all posts
Showing posts with label Veerankutti. Show all posts

Friday, June 10, 2022

ജയിൽ വർക്ക് ഷോപ്പ് - വീരാൻകുട്ടി

ലൈബ്രറിഹാളിലെ

ശില്പങ്ങൾ എന്നു തോന്നിച്ച

അലമാരകൾ കണ്ടുനടന്നു,

 സെൻട്രൽ ജയിലിലെ

ജീവപര്യന്തം തടവുകാർ പണിതത്.

 

ക്ഷമ കൈവിട്ടുപോയ

നിമിഷത്തിന്റെ

വിറ മാറാത്ത ഓർമ്മയിൽ,

ഏകാന്തതയോളം വലിയ

ശിക്ഷയേതെന്ന വെളിവിൽ

അവർ ഓരോ മരത്തെയും

ചെന്നു തൊട്ടു.

വേദനിപ്പിക്കാത്ത വിധം അതിന്മേൽ

ഉളിയെ നടത്തി.

തഴുകുന്ന മാതിരി ചിന്തേരിട്ടു.

 

കൊല്ലുന്ന അരിശമോ

പകയോ

ദുരഭിമാനമോ

കൈത്തരിപ്പോ ആയിരുന്നതൊക്കെയും

അവരിലപ്പോൾ

നെറ്റിയും മകുടവുമായി

ആരൂഢവും അണിയവുമായി,

സ്വന്തം കൈകൊണ്ട്

അബദ്ധത്തിൽ മരിച്ച കുഞ്ഞിനെ

ജീവനിടുവിക്കുന്നപോലെ

കരുണയോടെ,

സാവധാനം.

 

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അലമാരകൾ ഇപ്പൊഴും 

പുത്തൻ പോലെ.

നീതിമാന്മാർക്കിരിക്കാനുള്ള റാക്കുകൾ പണിതുപണിത്

അവർക്ക് വയസ്സായി.

ആരെയെല്ലാം തൂക്കിലേറ്റി

വെറുതെ വിട്ടു

കുറ്റബോധം തീരാഞ്ഞ് 

സ്വയം ജീവൻ വെടിഞ്ഞു

അറിയില്ല.

 

എവിടെയും പോകാനില്ലാത്ത ഒരാൾ മാത്രം

അതേ വർക്ക് ഷോപ്പിലിരുന്ന് 

തന്റെ ഇപ്പോളില്ലാത്ത കുഞ്ഞിന് 

ഒരു മരത്തൊട്ടിൽ പണിയുന്നു.

അയാളുടെ സ്വപ്നത്തിൽ

പണിതീർന്നു വരുന്നു

മരണത്തെ എറ്റുന്ന 

ഒരു തെറ്റാലി.

 


Sunday, October 22, 2017

കൂണുകൾ - വീരാൻകുട്ടി

മേഘങ്ങൾ
പരസ്പരം
ചുംബിച്ച
വെളിച്ചത്തിൽ
കോരിത്തരിച്ച്
പേടിമറന്നു-
പെറ്റതാവണം
ഭൂമി
ഈ വെളുത്ത കൂണുകളെ.....

വാക്ക് - വീരാൻകുട്ടി

ഞാൻ
ജനിച്ച നാൾ
ഓർമ്മയില്ല

അങ്ങനെയല്ലാ
മരിച്ച ദിവസം

നിന്നോടുള്ള
വാക്ക്
പാലിക്കാൻ
കഴിയാതിരുന്ന
ദിവസമായിരുന്നു
അത്.

ദൈവത്തോട് - വീരാൻകുട്ടി

മിന്നലെറിഞ്ഞിട്ടില്ല
വിളക്കും തെളിഞ്ഞില്ല
ഇ(തയും വെളിച്ചം പി-
ന്നെവിടുന്നുണ്ടായ്..?

നോക്കൂ
അകത്ത്
ആരും ഇല്ലാത്ത
നേരത്ത്
ഒരു കുഞ്ഞ്
തൊട്ടിലിൽ
ദൈവത്തോട്
ചിരിച്ചുമറിയുന്നു....

പഠിപ്പ് - വീരാൻകുട്ടി

മനസിലായതേയില്ല
അവൾക്ക്
പൂമ്പാറ്റ യുെട
ചി(തം കാണിച്ച്
ചി(തശലഭം
എന്ന്
ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്

ഒടുവിൽ
വിഷമിച്ചാണെങ്കിലും
അവളും
ചി(തശലഭം എന്നു
പറഞ്ഞു തുടങ്ങി,
പൂമ്പാറ്റ എന്നത്
അതിനെ
അതിെൻറ വീട്ടിൽ
വിളിക്കുന്ന പേര്
എന്നു സമാധാനിച്ചുകൊണ്ട്......

മെഴുകുതിരിയുടെ ചില ശ്രമങ്ങൾ - വീരാൻകുട്ടി

"ഇരുളിനോടതിന്‍
ലളിതമുദ്രകള്‍
വരയ്ക്കുന്നുണ്ടത്
ഉലയും പ്രാണനാല്‍
കറുപ്പിന്മേല്‍
വെള്ളിവെളിച്ചത്തിന്‍ ചിരി

ഇരവില്‍
വൈദ്യുതി നിലച്ച
വാര്‍ഡിലെ
കുരുന്നിനോടൊപ്പം
ഉലര്‍ത്തുന്നു
സ്വര്‍ണ്ണത്തലമുടി

മുത്തി മുറുക്കുമ്പോള്‍
മഞ്ഞക്കിളിന്തുവെറ്റില
വടിവണിയുന്നു.

സ്ഫടിക പേടക ജലത്തില്‍
വര്‍ണ്ണമീനിളക്കമായ്
നാളമുലാവുന്നു

വിളക്കു പോലല്ല

ചിരിയും പ്രാണനും
ഉടലിനോടൊപ്പം
ഒലിച്ചു തീരുന്ന
ജ്വലന രീതിയില്‍
മരണത്തോടതിന്‍
വിനയമുദ്രകള്‍"

മിണ്ടാപ്രാണി - വീരാൻകുട്ടി


"നാമിവിടെയിരുന്ന്

ഭൂമിയിലെ എല്ലാ മരങ്ങളിലും കൂടി

എത്ര ഇലകൾ എന്നു

എണ്ണിത്തുടങ്ങുന്നു

ഇലകൾ ഒരു തരത്തിലും സഹകരിക്കുന്നില്ല

അവയ്ക്കതിൻെറ കാര്യമൊന്നുമില്ല

ഓരോ ഇലയും ആത്യന്തികമായി

ഒറ്റയ്ക്കാണ്

കൊഴിയുമ്പോഴേ

നാമതറിയുന്നുള്ളൂ എന്നേയുള്ളൂ... "

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

പശു ഒരു സാധു മൃഗം (അല്ല) - വീരാൻകുട്ടി

ഇന്നേവരെ ആരെയും
കൊമ്പിൽ കോർക്കാൻ തോന്നിയിട്ടില്ല.
അറിയാതെ വായിൽപ്പെട്ട പുൽച്ചാടിയെ
ജീവനോടെ തിരിച്ചയച്ചിട്ടേയുള്ളൂ.
മനസ്സിൽ പക വെച്ച്‌
ആരെയും കാത്തിരുന്നിട്ടില്ല.

കൊമ്പുകൾ വെറുതെ
അലങ്കാരത്തിനുമാത്രം.
കുളമ്പുകൾ
സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ മാത്രം.

ചോരവരുംവരെ കറന്നിട്ടും
അനങ്ങാതിരുന്നിട്ടേയുള്ളൂ.

യാഗശാലയിലും അറവുശാലയിലും ഒരുപോലെ
അണച്ച കത്തിക്കുമുന്നിൽ
തലയാട്ടി നിന്നിട്ടേയുള്ളൂ.

എന്നിട്ടും
നിങ്ങളെന്തിനാണ്‌
എന്റെ പേരുചൊല്ലി
കത്തിയും ശൂലവുമായി കൊല്ലാൻ വരുന്നത്‌

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

നാവടക്കം-വീരാൻകുട്ടി

ക്ലാസ്സിൽ മിണ്ടുന്നവരുടെ പേരെഴുതിവച്ച് നല്ല തല്ലു കൊള്ളിച്ചു

നിശ്ശബ്ദത പാലിക്കുക എന്ന് എവിടെ കണ്ടാലും
വാപൊത്തിനിന്നു.

ഒച്ചവെയ്ക്കരുത് എന്ന താക്കീതിൽ അച്ചടക്കമുള്ളവനായി.

വായാടികളും ദേശസ്നേഹവും എന്ന
പ്രഭാഷണം പലവുരു കേട്ടു

നാവടക്കൂ  പണിയെടുക്കൂ  എന്നു കല്പിച്ചവരുടെ
പടം ചുവരിൽ തൂക്കി

നാവുവഴക്കത്തിനുള്ള പ്രത്യേകയോഗ പതിവാക്കി

മൌനവ്രതം ശീലിച്ചു

ഇപ്പോൾ എന്തു കണ്ടാലും കേട്ടാലും
കമാന്നൊരക്ഷരം മിണ്ടാതിരിക്കാനുള്ള ക്ഷമ
നാവിനു സ്വന്തം.

മൌനത്തെ അലങ്കാരമാക്കി രക്ഷപ്പെടാൻകിട്ടിയ
ഒരവസരവും പാഴാക്കിയില്ല.

ഊമകൾക്കുപോലും പറ്റാത്തമട്ടിൽ
നിശ്ശബ്ദനായി കഴിയുന്നു

ഇപ്പോൾ ജീവിതം പരമസുഖം

എതിരൊച്ച കേൾപ്പിക്കുന്നവരെ
തട്ടിക്കളയുമെന്ന പേടി
ബാധിക്കുന്നേയില്ല.

ആകെ ഒരസൌകര്യമുള്ളത് ഇതാണ്:
തുപ്പാനോ ഇറക്കാനോ ആവാതെ
വേവാത്ത  ഒരു മാംസക്കഷ്ണം
വായിൽ വിലങ്ങനെ കിടക്കുന്നു.

Thursday, June 8, 2017

അരുതേ - വീരാൻകുട്ടി

അരുതേ
എന്നു തൊട്ടാവാടി
കൈകൂപ്പി
നിശ്ശബ്ദം യാചിച്ചത്
ഈ ഭൂമിക്കു മുഴുവനും വേണ്ടി യായിരുന്നു എന്ന് ഓര്‍ത്തിരുന്നുവോ
പിഴുതുകളയുമ്പോൾ..

Wednesday, February 8, 2017

തനിനിറം - വീരാന്‍കുട്ടി

കറുപ്പൊരു
നിറമല്ല-
സഹിച്ചതൊക്കെയും
തഴമ്പിച്ചതാണത്.

വെളുപ്പൊരു
നിറം തന്നെ-
ചെയ്തതിനെ
ഓര്‍ത്ത്
തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത്.

Friday, August 19, 2016

ഉപമകള്‍ - വീരാന്‍കുട്ടി

ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ

Saturday, July 23, 2016

സ്മാരകം - വീരാന്‍കുട്ടി

അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ
വിനീതമായ ഒരു ശ്രമമായി കാണണം
ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.
'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.
അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും
ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.